2016, ഡിസംബർ 1, വ്യാഴാഴ്‌ച

ആദ്യമായിട്ട് തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ യാത്ര.. അത് ഏട്ടന്റെ കൂടെയായിരുന്നു.. മാവേലിയുടെ വാലറ്റത്തു ലോക്കൽ കമ്പാർട്ടുമെന്റിൽ,തിക്കിലും തിരക്കിലും അള്ളിപ്പിടിച്‌.. നിന്നുറങ്ങിയും ഇരുന്നു സമയം തള്ളിനീക്കിയും ചൂളൻവിളിയിൽ അമർന്നുപോയ ഒരു രാത്രി.. പിന്നീട് പലതവണ യാത്ര പോയെങ്കിലും അങ്ങനൊരു അനുഭവം....അത് കിട്ടിയില്ല. ഓരോ വേനലവധിക്കും ഈ യാത്ര പതിവായി.. ഏട്ടൻ ജോലിക്കു കേറിയത്തിൽ പിന്നെ അത് ഒറ്റക്കായി. വർഷത്തിലൊരിക്കൽ മാവേലി വരണത്പോലെ ചേച്ചിയെ കാണാൻ ആണീയാത്ര അത്രയും. ചേച്ചിയെന്നു പറയുമ്പോൾ അമ്മയുടെ ചേച്ചിയുടെ മകൾ .. സ്വപ്‌നങ്ങൾ കൊണ്ട് ജീവിതം കെട്ടിപ്പടുക്കി ഒടിവിൽ അതെ സ്വപ്നങ്ങൾ അടുക്കളയുടെ ഇരുണ്ടചുവരുകൾക്കു കടം കൊടുത്തവൾ.. പകർന്നു തരുന്നതിലൊക്കെ ഒരുനുള്ളു സ്നേഹം എന്നും കരുതിവെച്ചിട്ടുണ്ടാകും. ഡിഗ്രി ആദ്യവർഷ എക്സാം കഴിഞ്ഞു നേരെ വെച്ചുപിടിച്ചതും അങ്ങോട്ട്തന്നെ ആയിരുന്നു.. പതിവുപോലെ ഒരുപാട് സ്നേഹം തന്ന് മനസ്സും വയറും നിറച്ചു..പിന്നെ പോരാൻനേരം ചില നൂറിന്റെ നോട്ടുകളുടെ രൂപത്തിൽ ബാഗിന്റെ കള്ളിയും.. പതിവുള്ളതാണ്..എതിർത്തിട്ടും പ്രത്യേകിച്ച് ഫലമൊന്നും ഇല്ല !! എല്ലായിപ്പോഴും വൈകിട്ടത്തെ വണ്ടിക്കുതന്നെയാണ് തിരികെയുള്ള യാത്രകളൊക്കെയും.. സ്നേഹം ആവശ്യത്തിൽ കൂടുതൽ ഉള്ളതുകൊണ്ട്തന്നെ പുള്ളിക്കരിക്കുള്ള ഒര് ദുശീലം ഉള്ളത് ഇറങ്ങാൻനേരം എവിടുന്നെങ്കിലും ഒരു വാഴയില വെട്ടി പൊതിച്ചോറ്മായി എത്തും. മുൻപ് ഒന്നു രണ്ടു തവണ എതിർത്ത് തോറ്റുപിൻവാങ്ങിയതാണ്‌.. അതുകൊണ്ടുതന്നെ ഇത്തവണ ഒന്നും പറയാതെ വാങ്ങി ബാഗിൽ തിരുകി. സ്റ്റേഷനിൽ ഇരുന്നു കഴിക്കാനുള്ള മടികൊണ്ടാണ് പലപ്പോഴും എതിർത്ത് നിന്നിട്ടുള്ളത്.. പതിവ് യാത്രപറച്ചിലൊക്കെ കഴിഞ് കിട്ടിയ വേണാട് പിടിച്ചു സ്റ്റേഷനിൽ എത്തി.. ഒരുപാട് നേരത്തെ എത്തി എന്ന സംശയം ഇല്ലാതില്ല, തിരക്ക് കുറഞ്ഞ കൗണ്ടറിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് ഒരു ടിക്കെറ്റ് എടുത്തു.. ബാഗും തൂക്കി നീണ്ടു നിവർന്നുകിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് കയറി ഒറ്റനടപ്പ്‌.. പിന്നെ കുറച്ചുദൂരം തിരിച്ചും.. സൂര്യൻ അന്നേദിവസത്തെ ജോലി കഴിഞ് അടുത്തയാൾക്കു സീറ്റൊഴിഞ്ഞു കൊടുത്തുപോയി.. ഇരുട്ട് സ്ഥാനം ഉറപ്പിക്കാനുള്ള തിരക്കിലാണ്,വണ്ടികൾ വരുന്നു..പോകുന്നു. ചിലർ വീടെത്താനുള്ള നെട്ടോട്ടത്തിൽ.. ഈ ബഹളത്തിനിടയിലും ഒരു പൊതിചോറായിരുന്നു എന്റെ പ്രശ്നം..!! ഈ സമയത്തെങ്ങനെ കഴിക്കും.. ആൾക്കാർ നോക്കില്ല..? കളഞ്ഞാലോ..? അങ്ങനെ ഒരുപൊതി ചോറിനുവേണ്ടി ഞാൻ കാടുകയറി വെറുതെ തിരിച്ചുവന്നു., ഒടുവിൽ ആരും കാണാതെ എവിടേലും കളയാം എന്ന തീരുമാനത്തിൽ പ്ലാറ്റ്ഫോമിന്റെ അറ്റം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.. ചേച്ചിയെ ഓർത്തപ്പോൾ ആരോ ഉള്ളിൽനിന്നും നല്ലപിള്ള ചമയാൻ നിര്ബന്ധിച്ചെങ്കിലും ഞാൻ മുന്നോട്ടുതന്നെ നീങ്ങി. മഞ്ഞയിൽ കറുപ്പ് നിറം പുരട്ടിയെ ഒരു വലിയ കോൺക്രീറ്റ് ബോർഡിന്റെ കീഴെ ആ നടത്തം അവസാനിപ്പിച്ചു ഞാൻ നിരാശയോടെ തിരിഞ്ഞു കുറച്ചുദൂരംകൂടി നടന്നു. വീണ്ടും ഒരു സിമന്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചു.. രണ്ടു ബഞ്ച്അപ്പുറെ ഒരു നാടോടി സ്ത്രീ രണ്ടുകുട്ടികളിൽ മൂത്ത ആളെ സിമന്റ് ബെഞ്ചിൽ ഒരുകീറതുണിയിൽ കിടത്തി ഉറക്കാനുള്ള ശ്രമത്തിൽ..ഇളയകുട്ടി തോളത്തുകിടന്ന് അലമുറയിടുന്നു.. കുറച്ചുനേരത്തെ ശ്രമത്തിനൊടുവിൽ ഇളയ ആൾ ഉറങ്ങുന്നു..അടുത്തയാൾക്കുവേണ്ടി ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ അവർ കണ്ണ്നട്ടിരിക്കുന്നു.. കയ്യിലിരിക്കുന്ന പൊതിച്ചോറ് അവരുടെ തലയിൽ കെട്ടിവെക്കാനുള്ള എന്റെ വ്യഗ്രത കൂടിവന്നു, ഒരുതവണ പിൻവാങ്ങിയെങ്കിലും അതവർക്ക് കൊടുക്കാൻ തന്നെ തീരുമാനിച് മുന്നോട്ടു നടന്നു.. അടുത്തെത്തുന്നതിന് മുൻപ്തന്നെ ഒന്ന് നോക്കി ആ സ്ത്രീ.. എന്തുവേണമെന്ന ഭാവത്തിൽ തല മുന്നിലേക്കുയർത്തി , ഞാൻ ഒന്നും തന്നെ പറയാതെ എന്റെ ബാധ്യത അവരിലേക്ക്‌ കെട്ടിവെച്ചു.. വാങ്ങിക്കാൻ ആദ്യം മടികാണിച്ചെങ്കിലും നിര്ബന്ധിച്ചപ്പോഴതു സ്വീകരിച്ചു.. പുറത്തേക്കു തികട്ടിവന്ന തമിഴ് ചുവയിൽ എന്തോ ചോദിച്ചു.. പൊതിചോറാണെന്നു ഞാനും പറഞ്ഞു.. കുറച്ചുനേരം അവരാ പൊതിയിലേക്കുതന്നെ നോക്കി.. പിന്നെ എന്നെയും.. ശേഷം ആ സ്ത്രീ കറപുരണ്ട പല്ലുകാട്ടി ഒന്ന് ചിരിച്ചു... നിഷ്കളങ്കമായ പുഞ്ചിരി.. ഇതുവരെയുള്ള ജീവിതത്തിൽ മുൻപെങ്ങും കിട്ടാത്ത കാപട്യം ഒളിപ്പിക്കാത്ത ഒര് പുഞ്ചിരി.. ഒരു നേരത്തെ ഭക്ഷണത്തിന്റെ വിലയറിയാത്തതു കൊണ്ടാവാം അന്ന് ആ ചിരിക്കു പ്രത്യേകതയൊന്നും തോന്നിയില്ല.. അന്തിയോളം പൊരിവെയിലത്തു മണ്ണിൽ കഷ്ടപ്പെട്ട് അച്ഛൻ കൊണ്ടുവരുന്ന അരിക്കു പ്രത്യേകിച്ച് രുചിയൊന്നും തോന്നിയില്ല അന്ന്. അതുകൊണ്ടുതന്നെ മുൻപിൽ വിളമ്പിവെക്കുന്ന പാത്രത്തിലെ കറിയുടെ എണ്ണത്തിൽ കുറവു കണ്ടെത്തുയും, ഉപ്പിനും മുളകിനും പഴിചാരിയും , തന്നതിൽ കൂടുതൽ ഭാഗവും പട്ടിക്കും പൂച്ചക്കും വിരുന്നൊരുകാറാണ് പതിവ്.. അവരതു സന്തോഷത്തോടെ സ്വീകരിച്ചിട്ടേയുള്ളൂ എന്നും. പിന്നീടെപ്പോഴോ അഹങ്കാരത്തോട വലിച്ചെറിയുന്ന അന്നത്തിനു മുന്നിൽ ആ സ്ത്രീയുടെ നിഷ്കളങ്കമായ ചിരി വിലങ്ങുതടിയായിതുടങ്ങി.. അതൊരു കണ്ണുതുറപ്പിക്കലായിരുന്നു .. അന്നവരുടെ കണ്ണിൽ കണ്ട തിളക്കം ഇന്നു തിരിച്ചറിയാൻ പറ്റുന്നുണ്ട്, ഒരുപാട് വാക്കുകൾക്കു പകരം വെയ്ക്കാൻ ആ പുഞ്ചിരി മാത്രം മതിയായിരുന്നു. ആഹാരത്തിന്റെ വിലയറിയുന്നവന്റെ ഹൃദയം നിറഞ്ഞ ചിരി.. എന്തൊക്കെ വെട്ടിപ്പിടിച്ചു കാൽക്കീഴിൽ വെച്ചാലും ഇങ്ങനൊരു നിമിഷത്തിനു പകരം വെക്കാനാവില്ല., അതിനൊന്നിനും..

2016, നവംബർ 16, ബുധനാഴ്‌ച

വിഷാദം ഒരു കടൽ പോലെയാണ് ചിലപ്പോൾ ആര്ത്തലച്ചു കരയും ചില നേരങ്ങളിൽ നിശബ്ദമായി തേങ്ങും ... അകത്തൊരു പ്രളയകടൽ ഇരമ്പുന്നുണ്ട്, ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കൊഴുകി അലമുറയിട്ടു വിതുമ്പുന്നുണ്ട്.. പൊട്ടിയടർന്ന ഒരു ചെറുശംഖിനുള്ളിൽ ഒരു കുഞ്ഞുഹൃദയം തേങ്ങുന്നുണ്ട്.. ചിലനേരങ്ങളിൽ ആർത്തലച്ചു വരുന്ന തിരകളിൽ അലിഞ്ഞലിഞ്ഞില്ലാതാവുന്നുണ്ട്.. ഇടക്കെപ്പോഴോ തിരവിഴുങ്ങിയ മണൽത്തരി പോലെ.. കാരമുള്ള്പോലെ കുത്തിനോവിക്കുന്നുണ്ടത് പലപ്പോഴും..

ആകാശച്ചെരുവിലൊരു കോണിൽ ഭ്രാന്തിയായൊരു പക്ഷിയുടെ തേങ്ങൽ പെയ്തിറങ്ങിയ മഴനാമ്പുകൾ കടമെടുക്കുന്നു..

2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഓർമ്മയിലെ ആദ്യ കളിക്കൂട്ടുകാരി അവൾതന്നെ ആയിരുന്നു... ലിജ.. അച്ഛന്റെ പെങ്ങളുടെ മകൾ കുടുംബക്കാരുടെ കണക്കുകൂട്ടലുകൾ പ്രകാരം എന്റെ മുറപ്പെണ്ണ്.. ഭാഗ്യമോ നിർഭാഗ്യമോ എന്നെക്കാൾ ഒരുവയസ്സ് മൂത്തതായിരുന്നു അവൾ. തറവാട്ടിലുണ്ടായിരുന്ന നാളുകളിലൊക്കെ ഞങ്ങളെന്നും ഒന്നിച്ചായിരുന്നു... പള്ളിപ്പറമ്പിലെ നെല്ലിമരത്തിൽ വലിഞ്ഞുകേറാനും, മില്ലിലെ ചേട്ടനോട് തേങ്ങാപ്പിണ്ണാക് ചോദിക്കാനും. വരുന്നവഴി ഉണങ്ങാനിട്ട മുറിതേങ്ങയിൽ നിന്നും ഒരു കഷ്ണം അടിച്ചുമാറ്റാനും.. പുഴയിലെ പരൽമീനുകളെ കൈവെള്ളയിലെത്തിക്കുന്ന സൂത്രം മാത്രം അവൾ ഒരിക്കലും പറഞ്ഞുതന്നിട്ടില്ല,അതവൾക്കു മാത്രം സ്വന്തമായിരുന്നു.. പലവിധ പ്രലോഭനങ്ങളും ഈക്കാര്യത്തിൽ മാത്രം വിലപ്പോയില്ല. മിക്കവാറും ദിവസങ്ങളിലൊക്കെ ചുവന്നപൂക്കളുള്ള ഒരു വലിയ പാവാടയും അവളെക്കാൾ വലിയൊരു ബനിയനും ഇട്ടാണ് ആളുടെ വരവ്. തന്നെക്കാൾ വലിയ പാവാടയിൽ പലതവണ തട്ടിവീണിട്ടും മൂന്നാം ദിവസം വീണ്ടും അവളതിൽ തന്നെ പ്രത്യക്ഷപ്പെടും.. ആ ചുവന്നപൂക്കൾക്കുവേണ്ടി എത്രദിവസം അമ്മായിടെ കയ്യിൽനിന്നു വഴക്കു സമ്പാദിച്ചിട്ടുണ്ടെന്നു അവൾക്കുതന്നെ കണക്കുണ്ടാവില്ല.. ഓരോ തവണ വഴക്കു കേൾക്കുമ്പോഴും പുരികം ചുളിച്, ചുണ്ടുകൂർപ്പിച്ചുള്ള അവളുടെണ് നോട്ടം പലപ്പോഴും എന്നെ ചിരിപ്പിച്ചിട്ടുണ്ട്.. തറവാട്ടിൽ നിന്ന് മാറിയതിനു ശേഷം അവളെ കാണുന്നത് തന്നെ കുറഞ്ഞുവന്നു.. ഒരുപാട് നാളുകൾക്കു ശേഷം സ്കൂളിൽ ചേരാൻ ചെന്നപ്പോഴാണ് കൂട്ട്കാരികളോടൊപ്പം കണ്ടത് അപ്പോഴും പല്ലിളിച്ചു കൊഞ്ഞനം കുത്താൻ പെണ്ണ് മറന്നില്ല. പിറ്റേദിവസം അച്ഛന്റെ കൈപിടിച്ചു ക്ലാസ്മുറി ലക്ഷ്യമാക്കി നടന്നപ്പോഴും അവൾ ഉണ്ടല്ലോ എന്ന ധൈര്യം വളരെ വലുതായിരുന്നു.. ഇന്റർവെല്ലിന്റെ ബെൽ മുഴങ്ങിയതിനു പിന്നാലെ അവളും എന്റെ ധൈര്യത്തിനു അടിവരയിട്ടു.. ഇടക്കെപ്പോഴോ കുടുംബങ്ങൾ തമ്മിൽ കാണിച്ച അകൽച്ച കുട്ടിമനസ്സുകളിലേക്കും അവർ കുത്തിവെച്ചു, ഞങ്ങൾ പരസ്പരം മിണ്ടാതായി. ക്ലാസ്മുറികൾ ഓരോന്നായി പിന്നോട്ട് പായുമ്പോഴും എവിടെയോ ആ പഴയ അകൽച്ചയും ഇല്ലാതായികൊണ്ടിരുന്നു. പുഞ്ചിരി വാക്കുകളിലേക്ക് ചേക്കേറുമ്പോഴേക്കും അവൾ നവോദയിലേക്ക് പറിച്ചു നട്ടിരുന്നു.. പോകുന്നതിനു മുൻപ് ഒരുപാട് സംസാരിച്ചു..ആദ്യ ദിനങ്ങൾ..നെല്ലിമരം..പുള്ളിപാവാട.. പക്ഷെ അപ്പോഴും പരൽമീനുകളെ മാത്രം അവൾ തന്നില്ല. ഒമ്പതാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞതിന്റെ സന്തോഷത്തിൽ വീട്ടിലെത്തിയപ്പോഴാണ് 'അമ്മ പറയുന്നത് ലിജക്കു സുഖമില്ല നമുക്കൊന്ന് പോയിട്ട് വരാമെന്നു.. അച്ഛനും കൂടെ ഇറങ്ങി എന്താണെന്ന എന്റെ ചോദ്യത്തിന് അവിടെ അത്രവല്യ പ്രസക്തി ഒന്നും കിട്ടിയില്ല. നവോദയയിൽ പോയതിൽപിന്നെ അവളെ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു.. അവളോട് സംസാരിക്കുമ്പോഴൊക്കെ റേഡിയോ ഓൺ ചെയ്തുവെച്ച പ്രതീതി ആണ്..അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കില്ല,പറയുന്നത് ശ്രദ്ധിക്കുന്നില്ലന്നു മനസ്സിലായാൽ മുഖം വീർപ്പിക്കും. ആപൊട്ടിപ്പെണ്ണിന് എന്താ ഇത്ര അസുഖം....? അവസാനം കണ്ടപ്പോഴും തുള്ളിച്ചാടി തന്നെയാണ് പോയത്. വണ്ടി ഇറങ്ങി ആ പഴയ ഓടിട്ട വീട് ലക്ഷ്യമാക്കി നടക്കുമ്പോഴും ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ തികട്ടിവന്നുകൊണ്ടിരുന്നു.. വീടടുക്കുംതോറും അങ്ങിങ്ങായി ആൾക്കാരെ കാണാം, മുൻവശത്തായി നീല നിറത്തിലുള്ള ടാർപ്പായ് വലിച്ചു കെട്ടിയിട്ടുണ്ട്. ആരിലും പ്രത്യേകിച്ച് ഭാവഭേതങ്ങളൊന്നും തന്നെ കണ്ടില്ല.. അച്ഛൻ അടുത്തു കണ്ട ചേട്ടനോട് ചോദിക്കുന്നകേട്ടു., എപ്പോ കൊണ്ടുവരും..? അവൾ.....!! പോയത്രേ... ഇനി പല്ലിളിച്ചു കൊഞ്ഞനം കുത്താൻ അങ്ങനൊരാളില്ല.. എല്ലാവര്ക്കും ഇഷ്ട്ടാരുന്നു.. പുള്ളിക്കാരനും ഇഷ്ട്ടായിട്ടുണ്ടാകും, അതോണ്ടാവും നേരത്തേ വിളിച്ചോണ്ട്പോയത്.

2016, ജൂലൈ 17, ഞായറാഴ്‌ച

കാലം പടിയിറക്കി വിട്ടപ്പോഴും ഓർമ്മകൾ പിൻവിളി കൊണ്ടു പിടിച്ചു നിർത്തിയിട്ടും അനിഷ്ടത്തോട്കൂടി പടിയിറങ്ങേണ്ടി വന്നിട്ടുണ്ട്.. എന്റെ കോളേജ് എന്ന വാക്കു ഭൂതകാലത്തിനു കടംകൊടുത്തു കയറിചെല്ലുമ്പോഴും അതേ ഓർമ്മകൾ തന്നെ ഇരുകയ്യും നീട്ടി മുന്നിൽ നിന്നു സ്വീകരിച്ചിട്ടുമുണ്ട്... പക്ഷെ എവിടെയൊക്കെയോ ഒരു നഷ്ടബോധം തിരിതെളിക്കുന്നു... നല്ല നിമിഷങ്ങൾ സമ്മാനിച്ച ക്ലാസ്സ്മുറികളും.... നീളൻ വരാന്തയുടെ അവസാന വാതിലിൻ മറപറ്റി അവൾ തന്ന ആദ്യ സമ്മാനവും.. സൗഹൃദങ്ങൾ ആകാശത്തോളമുയർന്ന നെല്ലിമരച്ചോടും.. അങ്ങനെ എല്ലാം...

2016, ജൂലൈ 6, ബുധനാഴ്‌ച

ഈ കണ്ണുകളായിരുന്നു പെണ്ണെ നിനക്കായ് ഒരു മഞ്ഞച്ചരടു പണിയിപ്പിച്ചത്..

ലക്ഷങ്ങൾ കൊടുത്തുവാങ്ങിയ കാറിൽ ഗ്ലാസ്സ് ഉയർത്തി,എസി ഇട്ട്, കോരിച്ചൊരിയുന്ന മഴയിലും ആനന്ദം കണ്ടെത്തി യാത്രചെയ്യുമ്പോഴൊന്നും ഇതുപോലുള്ള ചിത്രങ്ങൾ ആരും കണ്ടതായി നടിക്കാറില്ല... കടത്തിണ്ണയിൽ അന്തിയുറങ്ങുമ്പോൾ കുത്തിനോവിക്കുന്നതല്ലാതെ ആയിരങ്ങൾ ധൂർത്തടിക്കുമ്പോൾ അതിലൊരു പങ്കുമാറ്റിവെക്കാൻ ആരും ശ്രമിക്കാറുമില്ല...

അവസാനമായി ഒരുതവണകൂടി ഈ പടിയിറങ്ങണം.. അവളുടെ കുടക്കീഴിൽ.. ഊർന്നിറങ്ങുന്ന കണ്ണുനീർതുള്ളിയെ മഴത്തുള്ളികളോടൊപ്പം മണ്ണിനു സമ്മാനിക്കണം... മഷികലങ്ങിയ മിഴികൾക്കൊപ്പം ഒരു യാത്ര പോകണം... അങ്ങു ദൂരേക്ക്‌.......

2016, ജൂൺ 12, ഞായറാഴ്‌ച

ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന നമ്മളെപ്പോലുള്ളവർ കാണാതെ പോകുന്ന ചിലര് ഉണ്ട്.. ജീവൻ ബാക്കിവെക്കാൻ വേണ്ടി ഭക്ഷിക്കുന്നവർ.. ദിനം നാലും അഞ്ചും തവണ പള്ള വീർപ്പികുമ്പോൾ ഒരുനേരമെങ്കിലും വെള്ളമൊഴിച്ച് വിശപ്പ്‌ ശമിപ്പിക്കുന്നവർ.. അഹങ്കാരത്തോടൊപ്പം വലിച്ചെറിയുന്ന ഓരോ ഉരുള പോലും ഇവര്ക്ക് നിഷേധിക്കപ്പെടുന്നു.. വിശപ്പിന്റെ വിളി അറിയണമെങ്കിൽ എല്ലിനിടയിൽ കുത്തിയ വറ്റുണങ്ങണം..ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാതിരിക്കണം.. ഒരു പൊതിച്ചോറെങ്കിലും ഇവരിലെത്തിക്കാൻ കഴിഞ്ഞാൽ ആദ്യം നിറയുന്നത് നമ്മുടെ വയറായിരിക്കും.. ചിലപ്പോഴെങ്കിലും കണ്ണും..

2016, ജൂൺ 11, ശനിയാഴ്‌ച

ഇരുട്ടിന്റെ മറപറ്റി നടന്നകലുന്നുണ്ട് നിലവിളികൽ ഉള്ളിലൊതുക്കിയൊരു സ്വപനം !!!!

ഒരു മരണം ഇന്നലെ വിഷംകുടിച്ച്‌ ആത്മഹത്യ ചെയ്തു..

വീണ്ടും.. വീണ്ടും.. വീണ്ടും.. തോല്ക്കുന്നു.. നിന്റെ ഓർമ്മകൾ ഒരു പോരാളിയുടെ വീറു കാണിക്കുന്നു..

2016, ജൂൺ 4, ശനിയാഴ്‌ച

രാവിലെതന്നെ നല്ലൊരു ഒച്ചപ്പാട് ഉണ്ടാക്കിട്ടാണ് വീട്ടില് നിന്നു ഇറങ്ങിപോന്നത്.. വണ്ടിക്കൂലിക്ക് കാശ് ചോദിച്ചപ്പോ എന്റെ കയ്യിൽ ഇന്നില്ല !! എന്നായിരുന്നു അച്ഛന്റെ മറുപടി. പിന്നെന്തിനാ നിങ്ങൾ പണിക്കു പോകുന്നെ എന്നു അറിയാതെ ആണെങ്കിലും ചോദിച്ചുപോയി.. വേണ്ടായിരുന്നു. കുറ്റ ബോധം എവിടുന്നോ തികട്ടിവന്നു.. MBA കഴിഞ്ഞു ജോലിയൊന്നും ആവാതെ തെരെപാരെ നടന്നപ്പഴാണ് കസിൻ സിസ്റ്റർ അമ്മയോട് പറഞ്ഞത് അവനെ ബാങ്ക് കൊച്ചിങ്ങിനു വിട് നല്ല സാധ്യത ഉണ്ടെന്നു.അത്രയും നാളുകൂടി ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപോളിക്കാം എന്ന ലക്‌ഷ്യം മാത്രേ ഉണ്ടായിരുന്നുള്ളു.. അതുകൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ടും സമ്മതം മൂളിയത്. പക്ഷെ ക്ലാസ്സ്‌ അവസാനത്തോട് അടുക്കുമ്പോഴന്നു നഷ്ടങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതും.. ദിവസേനയുള്ള ട്രെയിൻ യാത്ര..പുതിയതും പഴയതുമായ ഒരുപാട് നല്ല സൌഹൃദങ്ങൾ... അതിനൊക്കെ ഇടയിൽ അപ്രതീക്ഷിതമായ ഒരു വാര്ത്ത എന്നെ കാര്യമായിട്ട് തന്നെ ഒന്ന് ഞെട്ടിച്ചുകളഞ്ഞു.. അവസാനം എഴുതിയ ഗ്രാമീൺ ബാങ്കിന്റെ ലിസ്റ്റിൽ എന്റെ പെരുണ്ടാത്രേ.... പിറ്റേ ദിവസം തന്നെ കോച്ചിംഗ് ക്ലാസ്സിനോട് സലാംപറഞ്ഞു.. അറിഞ്ഞു വന്നപ്പോൾ നാട്ടിൽതന്നെ ആണ് പോസ്റ്റിങ്ങ്‌.. ഉള്ളിലെവിടെയോ അഭിമാനം തലപൊക്കി "പണിയൊന്നും ആയില്ലേ ഇതുവരെ" എന്നു ചോദിച്ചവരുടെ മുന്നില്ക്കൂടി ഞെളിഞ്ഞു നടക്കണം. ആദ്യ കുറച്ചുനാളുകളിലെ ബുദ്ധിമുട്ടോഴിച്ചാൽ പെട്ടെന്നുതന്നെ ജോലി ഇഷ്ടപ്പെട്ടു തുടങ്ങി,എല്ലാവരും youth ആയതുകൊണ്ട്തന്നെ ചെറിയൊരു കോളേജ് ഞങ്ങൾ അവിടെ സൃഷ്ട്ടിക്കുകയായിരുന്നു.. വഴക്കും,തല്ലുകൂടലും,പരിഭവവും,പിണക്കവും സർപ്രൈസ് ബർത്ത്ഡേയ് സെലിബ്രെഷനും... ബഹളം കൂടുമ്പോൾ ചാണത്തലയൻ മാനേജർ വയറുകുലുക്കി വന്നു നല്ലൊരു സരസ്വതി വിളംബിട്ടുപോകും.. തണുത്തുറഞ്ഞ എസി മുറിയിൽ അതും പുതപ്പന്വഷിച്ചു ഏതെങ്കിലും മൂലയ്ക്ക് ചുരുണ്ട്കൂടുകയാണ് പതിവ്. തിരക്ക് കുറവുള്ള ഒരു ദിവസമായിരുന്നു അത് , കാർമേഘം മലയിറങ്ങിത്തുടങ്ങി..എവിടെയോ ആർത്തലച്ചു പെയ്യുന്ന ശബ്ദം കേള്ക്കാം. അകത്തുള്ള തണുപ്പിനേക്കാൾ പുറത്തിറങ്ങിയപ്പോൾ പ്രകൃതി തണ്പ്പൊരുക്കിയിയത്പോലെ തോന്നി. മലയിറങ്ങിയവളുടെ സ്വഭാവം പോടുന്നെനെ മാറി.. പ്രതികാരധാഹിയെന്നോണം ആർത്തലച്ചു പെയ്യുകയാണ്..പക്ഷെ മുടിവിരിച്ചാടുകയാനെങ്കിലും ആ വശ്യമായ സൌന്ദര്യം ആരെയും മോഹിപ്പിക്കും.. പതുക്കെ അകത്തു കടന്നു ക്യാബിനിൽ കടന്നു . മഴ തുള്ളികൾ ജനൽചില്ലുകളിൽ തട്ടി വിളിക്കുന്നത്‌പോലെ തോന്നി.. പുറത്തേക്കുള്ള കാഴ്ചയിൽ ആദ്യം പെടുന്നത് കൃഷ്ണേട്ടന്റെ ഹോട്ടലിന്റെ പിൻവശമാണ്. മിക്കവാറും സമയങ്ങളിലൊക്കെ മുഷിഞ്ഞ ബനിയനിട്ട ഒരു താടിക്കരാൻ ആത്മാവിനു പുകച്ചുരുളുകൾ കടം കൊടുക്കുന്നത് കാണാം.. ഇടക്കൊക്കെ തോന്നാറുണ്ട് ഇയ്യാള്ക്ക് ഇതുതന്നെ ആണോ പണി എന്ന്.. പക്ഷെ ഇന്ന് മറ്റൊരാളെയാണ് കണ്ടത്.. കോരിച്ചൊരിയുന്ന മഴയിലും വലിയ തടികഷ്ണങ്ങളോട് മല്പിടിത്തം നടത്തുന്ന ഒരു മനുഷ്യൻ.. ദേഹോപദ്രവം ചെയ്യുന്ന മഴയെപോലും വകവയ്ക്കാതെ അയാള് ഹോട്ടലിലേ ക്കുള്ള വിറകുകീറുന്നു.. ആളെ തിരിച്ചറിയാൻ അധികനേരം വേണ്ടിവന്നില്ല രാവിലെ എനിക്ക്മുൻപേ മുഷിഞ്ഞ ഒരു കവറും കക്ഷത്തിൽ തിരുകി ഇറങ്ങിയ ആമനുഷ്യൻ.. അച്ഛൻ... ഇടയ്ക്കുവെച്ച് കുറച്ചു നിമിഷങ്ങളെങ്കിലും കാഴ്ച ആരോ കടമെടുത്തു.. അലപ്പനേരത്തേക്ക് പ്രത്യേകിച്ച് ഭാവവത്യാസം ഒന്നും തന്നെ തോന്നിയില്ല.. കടന്നുപോകുന്ന ഓരോ മിനുട്ടും ആ മനുഷ്യൻ വർഷങ്ങളായി ഒഴുക്കുന്ന വിയർപ്പുതുള്ളികൾ ഹൃദയത്തിൽ കോരിയൊഴിച്ചത്പോലെ തോന്നി.. ഇന്ന് ഈ സീറ്റിൽ ഇരിക്കാൻ കാരണം ആ മനുഷ്യൻ വിയര്പ്പ്തുള്ളികൾ പണയംവെച്ച് കിട്ടിയ കാശുകൊണ്ട്മാത്രമാണ്.. അമ്പതും നൂറും കൈനീട്ടി വാങ്ങിയപ്പോൾ ഇല്ലാത്തൊരു കുത്തൽ അകതെവിറെയോ തലപൊക്കി നില്ല്ക്കുന്നു... നടന്നു മടുത്തപ്പോഴൊക്കെ ആ തോളത്തിരുന്നായിരുന്നു ബാല്യത്തിന്റെ യാത്രകൾ മിക്കതും.. തഴമ്പ് ചോദിച്ചുവാങ്ങിയ് അതെ കൈ വിരലിൽ തൂങ്ങിയായിരുന്നു കലാലയത്തിന്റെ പടിക്കെട്ടുകൾ കയറിയതും.. ചെയത് കൂട്ടിയ തെറ്റുകൾക്കോ അനുസരണക്കേട്‌ കാട്ടിയ നാവിനെയോ ഇതുവരെ ശകാരിച്ചിട്ടില്ല.. ട്രെൻഡ് മാറുന്നതനുസരിച്ച് ഡ്രെസ്സും ചെരിപ്പും നാലക്കസംഖ്യയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ ആ മനുഷ്യൻ മാത്രം രണ്ടക്കങ്ങളിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു... അകത്തളങ്ങളിലെവിടയോ കുറ്റബോധം കൊടികെട്ടിപായുന്നു.. കൂടെ വാക്കുകളും എങ്ങോ പോയിമറയുന്നു... അച്ഛൻ എന്ന വലിയ സത്യത്തിനു മുന്നില് ഞാനും ഒലിച്ചുപോകുന്നു...

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

നിന്റെ ഓര്മ്മകളെ തൂക്കിലേറ്റാൻ വിധിയായിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു..

ഒരു മരണം ഇന്നലെ വിഷംകുടിച്ച്‌ ആത്മഹത്യ ചെയ്തു..

പെണ്ണേ.... നിന്റെ ഇടംകണ്ണേറിനു മുന്നിൽ എന്റെ ഹൃദയം പടിയിറങ്ങി പോരുന്നു...

ഉമ്മറത്ത് ഉണങ്ങാനിട്ട ഓർമ്മകൾ ഇന്നലത്തെ മഴയിൽ നനഞ്ഞുകുതിര്ന്നിരിക്കുന്നു... നിന്റെ ഓർമ്മകൾ അവിടെയും ജ്വലിച്ചുതന്നെ നിന്നു....

നിന്റെ മിഴികൾ കരിമഷികൊണ്ട് വേലിക്കെട്ടു തീര്ക്കും മുൻപേ എന്റെ ഹൃദയം അവയേ വരണമാല്യം ചെയ്തിരുന്നു..

അനുസരണ ഇല്ലാതെ കടന്നുവരുന്ന ഓര്മ്മകളെ ഒക്കെ പിടിച്ചുകെട്ടി താഴിട്ടു പൂട്ടി ! ഇനിയൊന്നു കാണണം എങ്ങിനെ വരും എന്ന് !!

പ്രണയമെന്ന മൂന്നക്ഷരം തെറ്റുമ്പോഴൊക്കെ വിരഹമെന്ന ഗുരുനാഥ കൂട്ട്പോകുന്നു...

മഴ ഇപോഴ്ഴും പെയ്തിറങ്ങുകയാണ് എന്റെ ഓര്മയുടെ അകത്തളങ്ങളിലേക്ക്.....

നീയെന്ന മഴ നിലച്ചുതുടങ്ങിയിരിക്കുന്നു...ഒപ്പം ഒരുഹൃദയം നിനക്കായ്‌ കരുതിവെച്ച സ്നേഹവും നിന്നോടൊപ്പം ഒലിച്ചുപോവുന്നു... ഹൃദയത്തിൽ ചേക്കേറുന്ന ഓരോ മഴത്തുള്ളിയും നിന്നിലപ്ര്പ്പിതമായിരുന്നു.. എന്നിട്ടും നീ കാണാതെ പോകുന്നു.. എന്നെ അറിയാതെ പോകുന്നു... ഒരു പുകമറയ്ക്കപ്പുറമെന്നോണം നീ നടന്നകലുന്നു.. (കടപ്പാട്.:ആദ്യവരി)

സ്വപ്നങ്ങളൊക്കെ സ്വപ്നലോകത്താണെന്ന് തോന്നുന്നു..എന്റെ ഉറക്കങ്ങളിലൊന്നും അവ വരാറേയില്ല.. ഒന്നെത്തിനോക്കാറ്പോലുമില്ല

എനിക്കും ഒരു പ്രണയമുണ്ടായിരുന്നു... യൂണിഫോം ഇല്ലാത്ത ദിവസങ്ങളിലൊക്കെ പട്ടുപാവാടയിട്ടു കൊമ്പൻമീശക്കാരൻ അച്ഛന്റെ കൂടെ ചേധക്കിന്റെ പിന്നിലിരുന്നു വരുന്ന ആ ഉണ്ടക്കണ്ണിയോട്.. ഇടക്കൊക്കെ നെല്ലിക്കയും ചാമ്പങ്ങയും കൊടുത്തു ശ്രമിച്ചു നോക്കിയെങ്കിലും വിചാരിച്ചപോലെ കാര്യങ്ങൾ ഏറ്റില്ല... ഉറ്റ ചങ്ങാതിയുടെ ഊളതലയിൽ ഉദിച്ച ഒരു വഴികൂടി ശ്രമിച്ചു നോക്കി.. വറുത്ത പുളിന്ഗുരു..!! അതും വളരെ മാന്യമായിട്ടു ചീറ്റി.. പിന്നീടവൾ മുഖത്ത്പോലും നോക്കാതെ ആയി.. കാര്യം അന്വഷിച്ച് അവളുടെ കൂട്ടുകാരികും കൊടുത്തു കുറച്ചു പുളിന്ഗുരു.... . നിന്ന നിൽപ്പിൽ പകച്ചുപോയി ഞാൻ.. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇങ്ങനോക്കെ തെറി വിളിക്കുഒ...? . വേറൊന്നും അല്ല കാരണം ഉണ്ടക്കണ്ണിക്കു ഞാൻ കൊടുത്ത പുളിന്ഗുരു തിന്നിട്ട് ലൂസ് മോഷൻ പിടിച്ചത്രേ..!!!!!

നിന്റ പേരിനു മുന്നിൽ ജീവിതത്തിന്റെ ബാലസ്ഷീറ്റ് ടാലി ആവാതെ പോകുന്നു..

ഇതൊരോര്മ്മയാണ്... വള്ളിചെരുപ്പും.. കുഞ്ഞുപെട്ടിയും.. തുകൽസഞ്ചിയും.. മുറിനിക്കറും.. വശങ്ങളിൽ പിന്നിയിട്ട മുടിയും.. അങ്ങനെ..അങ്ങനെ.. പരിഷ്കാരതോടൊപ്പം ഒലിച്ചുപോയ അന്നിന്റെ പരിഷ്കാരം...

ആദ്യ ബെഞ്ചിൽ നിന്നും ക്ലാസ്സ്‌മുറിയുടെ അവസാന ബെഞ്ചിലേക്ക് നീ ഇടംകണ്ണെറിയുമ്പോഴും, രമണിടീച്ചറുടെ പദ്യത്തിൽ നിന്നിൽ പ്രണയം വിടര്ന്നപ്പോഴും , തിരക്കിട്ട് വരുന്ന കൂട്ടമണിയോടൊപ്പം പുഞ്ചിരി സമ്മാനിച്ചു നീ നടന്നകന്നപ്പോഴും മൌനം മാത്രമായിരുന്നു എനിക്കുള്ള ഉത്തരം..

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

സുഹൃത്ത്.... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ സ്വപ്നങ്ങൾ നമ്മുടെ സ്വപ്നങ്ങളായി പുനരാവിഷ്ക്കരിക്കുന്നവൻ.. സ്കൂൾ ബഞ്ചിലിരുന്നു നെല്ലിക്ക പങ്കുവെച്ചതുമുതൽ ക്യാമ്പസ്‌ മുറിയിൽ പൊതിച്ചൊരു പങ്കുവച്ചതുവരെ..അല്ലെങ്കിൽ കാലിടറിവീണ ജീവിതയാത്രയിൽ നിന്നും കൈപിടിച്ചെഴുന്നേപ്പിചവൻ.. പ്രണയത്തിനും വിരഹത്തിനും സാക്ഷിയായവൻ .. വധുവാകാൻ പോകുന്നവൾക്ക് മാർക്കു നിച്ചയിച്ചവൻ.. ജീവിതയാത്രയുടെ എടുകളിലൊക്കെ സുഹൃത്തെന്ന പേരിൽ അവനുണ്ടാവാതിരിക്കില്ല.. യാത്ര തുടരുംമ്പോഴൊക്കെ ഇടവഴികളിൽ നിന്നായ് പുതിയത് നമ്മോടൊപ്പം ചേരുന്നു.. അറിയാതെയും അറിഞ്ഞുകൊണ്ടും ചിലത് മറക്കുന്നു.. ചിലത് മറക്കപ്പെടുന്നു... ഇന്നലെവരെ ആരൊക്കെയോ ആയിരുന്നവർ...ഇന്ന് മറ്റൊരാൾ ആ സ്ഥാനം കൈവശപ്പെട്ത്തിയിരിക്കുന്നു.. അതും സൌഹൃദം എന്ന ലേബലിൽ തന്നെ.! ഒരു ദിവസത്തെ "സൌഹൃദം" വാനോളം ഉയരുമ്പോൾ വർഷങ്ങൾ "സൌഹൃദം" സമ്മാനിച്ചവർ ആഴങ്ങളിലേക്ക് തലയറ്റ് വീഴുന്നു.. ചിലത് തലയറുക്കപ്പെടുന്നു... കൊലചെയ്യപ്പെട്ടതും മരണം കാത്തു കിടക്കുന്നതും എല്ലാം ഒരുദിവസം മുന്നില് വന്നു കണക്കു നിരത്തും.. അന്നവ പരിഹരിക്കാൻ ഈ ലോകം മതിയാവാതെ വരും..

2016, ജനുവരി 31, ഞായറാഴ്‌ച

മഴ.... ഒരുപാട് കാമുകന്മാരുള്ള എന്നാൽ ആര്ക്കും പിടികൊടുക്കാത്ത വശ്യ സുന്ദരി... ജൂണിൽ കൊഴിഞ്ഞു വീണ ഗുല്മോഹറിനു പ്രണയം സമ്മാനിച്ചു പോയവൾ.. നനഞ്ഞ മണ്ണിനു സുഗന്ധം സമ്മാനിച്ചവൾ.. ജനലഴികളുടെ നിറുകയിൽ ചുംബനം തീര്തവൾ... നനയാൻ മടിച്ചു നിന്നപ്പോഴൊക്കെ കൂട്ടികൊണ്ട്പോയി പനി പിടിപ്പിച്ചവൾ.. ഇടക്കെപ്പോഴോ മുനയോടിഞ്ഞു തൂലിക വാർന്നോഴുകിയ മഷിത്തുള്ളികളെ സ്വന്തമാക്കിയപ്പോൾ വെറുത്തു തുടങ്ങിയിരുന്നു... അന്ന് കാണുമ്പോഴൊക്കെ ഉഗ്രരൂപിയായി മുടിയഴിച്ചിട്ട് നൃത്തം ചെയ്യുന്നവളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. ഉറഞ്ഞുതുള്ളുന്ന കാളീ രൂപം.. കര്ക്കിടകത്തിന്റെ അസമയങ്ങളിൽ വിരുന്നുപാര്ക്കുന്ന അസഹനീയത നിറയ്ക്കുന്നവൾ.. കുടിലുകളുടെ മേല്ക്കൂരയിലൂടെ അനുവാദമില്ലാതെ കടന്നുചെല്ലുന്ന അനുസരണക്കേടുകാരി.. പക്ഷെ എപ്പോഴൊക്കെയോ ഈ അനുസരണക്കെടുകാരിയെ അറിയാതെ വീണ്ടും പ്രണയിച്ചു പോകുന്നു.. ചിലനേരമെങ്കിലും അവളുടെ സാമീപ്യം ഹൃദയത്തെ തണുപ്പിക്കുന്നു...

2016, ജനുവരി 26, ചൊവ്വാഴ്ച

എനിക്കും ഒരു പ്രണയമുണ്ടായിരുന്നു... യൂണിഫോം ഇല്ലാത്ത ദിവസങ്ങളിലൊക്കെ പട്ടുപാവാടയിട്ടു കൊമ്പൻമീശക്കാരൻ അച്ഛന്റെ കൂടെ ചേധക്കിന്റെ പിന്നിലിരുന്നു വരുന്ന ആ ഉണ്ടക്കണ്ണിയോട്.. ഇടക്കൊക്കെ നെല്ലിക്കയും ചാമ്പങ്ങയും കൊടുത്തു ശ്രമിച്ചു നോക്കിയെങ്കിലും വിചാരിച്ചപോലെ കാര്യങ്ങൾ ഏറ്റില്ല... ഉറ്റ ചങ്ങാതിയുടെ ഊളതലയിൽ ഉദിച്ച ഒരു വഴികൂടി ശ്രമിച്ചു നോക്കി.. വറുത്ത പുളിന്ഗുരു..!! അതും വളരെ മാന്യമായിട്ടു ചീറ്റി.. പിന്നീടവൾ മുഖത്ത്പോലും നോക്കാതെ ആയി.. കാര്യം അന്വഷിച്ച് അവളുടെ കൂട്ടുകാരികും കൊടുത്തു കുറച്ചു പുളിന്ഗുരു.... . നിന്ന നിൽപ്പിൽ പകച്ചുപോയി ഞാൻ.. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇങ്ങനോക്കെ തെറി വിളിക്കുഒ...? . വേറൊന്നും അല്ല കാരണം ഉണ്ടക്കണ്ണിക്കു ഞാൻ കൊടുത്ത പുളിന്ഗുരു തിന്നിട്ട് ലൂസ് മോഷൻ പിടിച്ചത്രേ..!!!!!

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഒന്നു സൂക്ഷിച്ചു നോക്കിയേ.. കണ്ടോ...? ഒരു ചുവന്നകുടക്കീഴിൽ രണ്ടുപേര് നിന്നു തിരയെണ്നുന്നത്.... കണ്ടപ്പോ ഇമ്മക്കും കുളിരുകൊരിട്ടോ


ആര്ക്കോ വേണ്ടി എന്നപോലെ രാവിലെ ഓഫീസിൽ എത്തി ജോലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോതന്നെ ഫോണ്‍ ഞരങ്ങിതുടങ്ങി.. പരിചയമില്ലാത്ത ഒരു നമ്പർ.. അപരിചിത നമ്പറുകൾ ആകെ വരുന്നത് മൊബൈൽ കമ്പനിയിൽ നിന്ന് മാത്രമാണ്..പക്ഷെ ഇത് അവരല്ല.. വലതുകയ്യിൽ ഇരുന്ന പെന്സിലിനെ അടിച്ചമാര്തിക്കൊണ്ട്തന്നെ സ്വൈപ്പ് ചെയ്തു കൊണ്ട് ഫോണ്‍ ഷോൾഡറിനും ചെവിക്കും ഇടയിൽ തിരുകി.. മറുതലയ്ക്കൽ നിന്നും പരുഷമായ ശബ്ദം പുറത്തേക്കു തെറിച്ചു വീണു.. "****** അല്ലെ..?" അതെ എന്ന എന്റെ മറുപടിക്ക് കാത്തുനില്ക്കാതെ "ഇത് ********പോലീസ്സ്റ്റേഷനിൽ നിന്നാണ്..!" കുറ്റങ്ങൾ ഒന്നും തലയിൽ ഇല്ലെങ്കിലും കുറച്ചു നിമിഷത്തേക്ക് ഞാനും ഒരു കുറ്റവാളി ആയപോലെ തോന്നി.. "എന്താ സർ" യാന്ത്രികമായിട്ടായിരുന്നു എന്റെ മറു ചോദ്യം... "പാസ്പോര്ട്ടിന് കൊടുത്തിരുന്നോ.." വീണ്ടും മറുതലയ്ക്കൽ നിന്നും അക്ഷരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വന്നു.. "സർ .. കൊടുത്തിരുന്നു" "ആ,.. അതിന്റെ enquiryക്ക് വേണ്ടി വിളിച്ചതാണ്..സ്റ്റേഷൻ വരെ ഒന്ന് വരണമല്ലോ..." സണ്ടേ വന്നാമതിയോ സർ.." ആ ഗാമ്ബീര്യ ശബ്ദത്തോട്‌ അകതൊട്ടും വിനയം തോന്നിയില്ലെങ്കിലും വാക്കുകളിൽ ആവുന്നത്ര വിനയം വരുത്താൻ ഞാൻ ഒരു ശ്രമം നടത്തി... "നിന്റെ വീട് എവിടെയാ..?" വീണ്ടും ഫോണിന്റെ സ്പീക്കറിൽ ഒതുങ്ങാത്ത ശബ്ദം വീണ്ടും പുറത്തേക്കു തുപ്പി... ഞാൻ സ്ഥലപ്പേരു പറഞ്ഞു.. "ആ.. അവിടെയാണോ.. എന്നാൽ കാര്യമായിട്ട്തന്നെ ഒന്ന് നോക്കണമല്ലോ".. പരിഹാസം നിറഞ്ഞഒരു പുഞ്ചിരിയോടെ ആളുടെ മറുപടി പെട്ടെന്നായിരുന്നു... "എന്തായാലും നീ ഒന്ന് വിളിച്ചിട്ട് വാ.. കേസ് ഒന്നും ഇല്ലല്ലോ അല്ലെ" പുച്ച ഭാവം ആളാണ്‌ കണ്ടുപിടിച്ചത്എന്ന് തോന്നി ആ ചോദ്യം കേട്ടപ്പോൾ.. "ഇല്ല സർ..കേസ് ഒന്നും ഇല്ല" പെട്ടെന്ന് വായിൽ വന്ന മറുപടി ഞാൻ ആളിലേക്ക് ആര്ക്കോ വേണ്ടി എന്നപോലെ രാവിലെ ഓഫീസിൽ എത്തി ജോലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോതന്നെ ഫോണ്‍ ഞരങ്ങിതുടങ്ങി.. പരിചയമില്ലാത്ത ഒരു നമ്പർ.. അപരിചിത നമ്പറുകൾ ആകെ വരുന്നത് മൊബൈൽ കമ്പനിയിൽ നിന്ന് മാത്രമാണ്..പക്ഷെ ഇത് അവരല്ല.. വലതുകയ്യിൽ ഇരുന്ന പെന്സിലിനെ അടിച്ചമാര്തിക്കൊണ്ട്തന്നെ സ്വൈപ്പ് ചെയ്തു കൊണ്ട് ഫോണ്‍ ഷോൾഡറിനും ചെവിക്കും ഇടയിൽ തിരുകി.. മറുതലയ്ക്കൽ നിന്നും പരുഷമായ ശബ്ദം പുറത്തേക്കു തെറിച്ചു വീണു.. "****** അല്ലെ..?" അതെ എന്ന എന്റെ മറുപടിക്ക് കാത്തുനില്ക്കാതെ "ഇത് ********പോലീസ്സ്റ്റേഷനിൽ നിന്നാണ്..!" കുറ്റങ്ങൾ ഒന്നും തലയിൽ ഇല്ലെങ്കിലും കുറച്ചു നിമിഷത്തേക്ക് ഞാനും ഒരു കുറ്റവാളി ആയപോലെ തോന്നി.. "എന്താ സർ" യാന്ത്രികമായിട്ടായിരുന്നു എന്റെ മറു ചോദ്യം... "പാസ്പോര്ട്ടിന് കൊടുത്തിരുന്നോ.." വീണ്ടും മറുതലയ്ക്കൽ നിന്നും അക്ഷരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തേക്കു വന്നു.. "സർ .. കൊടുത്തിരുന്നു" "ആ,.. അതിന്റെ enquiryക്ക് വേണ്ടി വിളിച്ചതാണ്..സ്റ്റേഷൻ വരെ ഒന്ന് വരണമല്ലോ..." സണ്ടേ വന്നാമതിയോ സർ.." ആ ഗാമ്ബീര്യ ശബ്ദത്തോട്‌ അകതൊട്ടും വിനയം തോന്നിയില്ലെങ്കിലും വാക്കുകളിൽ ആവുന്നത്ര വിനയം വരുത്താൻ ഞാൻ ഒരു ശ്രമം നടത്തി... "നിന്റെ വീട് എവിടെയാ..?" വീണ്ടും ഫോണിന്റെ സ്പീക്കറിൽ ഒതുങ്ങാത്ത ശബ്ദം വീണ്ടും പുറത്തേക്കു തുപ്പി... ഞാൻ സ്ഥലപ്പേരു പറഞ്ഞു.. "ആ.. അവിടെയാണോ.. എന്നാൽ കാര്യമായിട്ട്തന്നെ ഒന്ന് നോക്കണമല്ലോ".. പരിഹാസം നിറഞ്ഞഒരു പുഞ്ചിരിയോടെ ആളുടെ മറുപടി പെട്ടെന്നായിരുന്നു... "എന്തായാലും നീ ഒന്ന് വിളിച്ചിട്ട് വാ.. കേസ് ഒന്നും ഇല്ലല്ലോ അല്ലെ" പുച്ച ഭാവം ആളാണ്‌ കണ്ടുപിടിച്ചത്എന്ന് തോന്നി ആ ചോദ്യം കേട്ടപ്പോൾ.. "ഇല്ല സർ..കേസ് ഒന്നും ഇല്ല" പെട്ടെന്ന് വായിൽ വന്ന മറുപടി ഞാൻ ആളിലേക്ക് വലിച്ചിട്ടു.... "ഹാ.. എന്നാ നല്ലത് !" രാവിലെ ഒരു 9 ആവുമ്പോഴേക്കു നീവാ.. ആ സംസാരം അവിടംകൊണ്ട് അവസാനിച്ചു.. ആകെ കിട്ടുന്ന ഒരു ഞായറാഴ്ച..അതും സമാധാനത്തോടെ കിടന്നുറങ്ങാൻ സമ്മതിക്കില്ല.ലോകത്തെങ്ങുമില്ലാത്ത തെറി ചവച്ചരച്ചുകൊണ്ടാണ് എഴുന്നേറ്റതു തന്നെ.. ഏതൊരു മലയാളിയെപ്പോലെ തന്നെ ഒരാളെ തെറി വിളിച്ചുകഴിഞ്ഞപ്പോ വല്ലാത്തൊരു ആശ്വാസം.. പതിവുപോലെ ബസിനെ ഓടിപ്പിടികാനുള്ള ചെറിയൊരു മാരത്തോണ്‍ ഇന്നും വേണ്ടി വന്നു.. കയ്യിൽ ഉണ്ടായിരുന്ന ചില്ലറ ബസ്സിലെ സുന്ദരനായ ചാണതലയൻ കണ്ടര്ടക്ക് കൊടുത്തുകഴിഞ്ഞപ്പഴാനു അറിഞ്ഞത് ഇനി ആകെ ഉള്ളത് രാവിലെ അമ്മയുടെ കാലിൽ വീണു സമ്പാദിച്ച ഒരു 500രൂപ നോട്ടു മാത്രം.. അടുക്കിവെച്ച തുണികൾക്കിടയിൽനിന്നും രാവിലെ കുത്തി പ്പോക്കിയത് കൊണ്ടാവാം ഗാന്ധിജിഅപ്പൂപനെ ചെറിയൊരു ഈര്ഷ്യം.. ഇത്ര രാവിലെ ഇനി എവിടെപോയി ചില്ലറ തപ്പും..അതും ഞായറാഴ്ച !! സുഹൃത്തുക്കള്ക്ക് ഇടയിൽ നിന്ന് ആരോ പറഞ്ഞിരുന്നു അമ്മാവൻമാര്ക്ക് "ചില്ലറ" വല്ലതും കൊടുക്കേണ്ടി വരും ചില്ലറ തന്നെ കരുതിക്കോണം അല്ലെങ്കിൽ കൊടുക്കുന്നത് എന്താണേലും അമ്പലത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടപോലെ ആവും എന്ന്.. മറവി എപ്പോഴും സുഹൃത്തായി കൂടെ ഉള്ളതുകൊണ്ട് അവനെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല.. ബസ്‌ ഇറങ്ങി ആവുന്ന രീതിയിൽ ഒക്കെ ഒരു ശ്രമം നടത്തി നോക്കി..നോ രക്ഷ !! ചില്ലറ ചോദിച്ചു ചെല്ലുമ്പോ ചേട്ടൻമാരുടെ മുഖം കണ്ടാൽതോന്നും രാവിലെ കടം ചോദിക്കാൻ ചെന്നതാണോ എന്ന്.. ഒടുവിൽ ഒരു ഓട്ടോക്കാരാൻ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു.. കയ്യിൽ ഇല്ലാഞ്ഞിട്ടും സ്റ്റഷനിലെക്കു ആണെന്നരിഞ്ഞപ്പോ ആളും എന്റെകൂടെ ചില്ലറ തപ്പി ഇറങ്ങി.. ഒരുതവണ ഓട്ടോസ്റ്റാന്റ് വലം വെക്കേണ്ടി വന്നു കാര്യം സാധിക്കാൻ.. താടിക്കരാൻ ഓട്ടോ ചേട്ടന് അകത്തും പുറത്തും നന്ദി പറഞ്ഞ് പോലീസ് മാമനെ കാണാൻ കാലുകൾ വലിച്ചുനീട്ടി നടന്നു.. ഞായര് ആയതുകൊണ്ടാണോ സ്റ്റെഷനിൽ തിരക്കൊന്നും ഇല്ലല്ലോ.. ഓ പിന്നെ ! തിരക്കുണ്ടാവാൻ രാവിലെ അച്ചായന്മാർ ഇറച്ചി വാങ്ങാൻ ഇവിടെ അല്ലെ പതിവായി വരുന്നത്.. ചോദ്യവും ഉത്തരവും നിമിഷനേരംകൊണ്ട് ഞാൻ തന്നെ കണ്ടെത്തി.. കയറിചെന്ന് ആദ്യം കണ്ട എമാനോട് വരവിന്റെ ഉദ്ദേശ്യം അറിയിച്ചപ്പോ "ചായ സമയം ആണ്..ഇരിക്ക് "എന്നായിരുന്നു മറുപടി.. ജീവിതം തുരുംബെടുത് പോകുന്ന വാഹനങ്ങളുടെ എണ്ണമെടുതും ..നിരതെറ്റിക്കാതെ ആരോ പറഞ്ഞു വിട്ടതുപോലെ അനുസരണയോടെ യാത്ര തുടരുന്ന ഉറുമ്പുകളെ നോക്കിയും സമയം തള്ളിനീക്കി.. എന്നിട്ടും ഇപ്പൊ വരാന്നു പറഞ്ഞുപോയ ആളെ കണ്ടില്ല.. ഇനിയിപ്പോ ചായ ഉണ്ടാക്കി കുടിച്ചിട്ട് വരാം എന്നായിരിക്കുമോ പറഞ്ഞത്.. അല്ലെങ്കിൽ എന്നോട് അനുസരണ കാട്ടാതെ മുൻപേ ഓടുന്ന എന്റെ വാച്ച്പോലും ഇന്ന് ഓട്ടം നിരത്തി നടക്കാൻ തുടങ്ങി.. ആരാ അല്ലെ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തെ.. പകൽ ഉണര്ന്നിട്ടും ഇരുണ്ട ഇടനാഴികളിൽ വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് ബൂട്ടിന്റെ താളം അടുത്ത് വന്നു.. കയ്യിൽ ഒരു ഫയലും അതിൽ അനുസരണയില്ലാതെ കുറെ പേപ്പറുകളുമായി വലിയ യൂണിഫോം ഇട്ട ഒരു ചെറിയ മനുഷ്യൻ..കൂടെ ഒരു കുടവയറും.. ആള്ക്ക്മുന്നേ കുടവയർ കസേരയിൽ സ്ഥാനം പിടിച്ചു.. അശ്രദ്ധയോടെ മുന്നില് കണ്ട ടേബിളിൽ ഫയലും സ്ഥാനം ഉറപ്പിച്ചു.. "Pappers ഒക്കെ കൊണ്ട്വന്നിടുണ്ടല്ലോ അല്ലെ..?" ഉണ്ട് സർ... കണക്കുമാഷിന്റെ മുന്നിലെ അനുസരണയുള്ള കുട്ടിയെപ്പോലെ ഇവിടെയും ഉത്തരം പെട്ടെന്ന് തന്നെ പുറത്തേക്കു വന്നു.. പിന്നീടുള്ള ചോദ്യങ്ങൾക്കൊക്കെ ഒരു ദ്വയാർത്ഥം ഉണ്ടോ എന്നെനിക്കു തോന്നി..... വേഗം കാര്യം സാധിക്കാൻ എമാന് വേണ്ടത് കൊടുത്താമതിയെന്ന് അയൽവക്കത്തെ ചേട്ടനും ഒര്മ്മിപ്പിച്ചിരുന്നു.. കൊടുക്കാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട്തന്നെ വേഗം കാര്യം നടക്കുമല്ലോ എന്നോര്തപ്പോ ഞാനും അത് ചെയ്തു.. തണുത്ത 3നൂറിന്റെ നോട്ടുകൾ മുന്നിലെ ഫയലുകൾക്കിടയിൽ ഞാൻ തിരുകി ചേർത്തു. പ്രതീക്ഷിച്ചത് കിട്ടിയതുകൊണ്ടാവം ഏമാന്റെ കണ്ണിലെ തിളക്കം വ്യക്തമായിരുന്നു.. പക്ഷെ എന്റെ കീശയിൽനിന്ന് പോയ ഗാന്ധിതലയ്ക്കു വല്ലാത്തൊരു പുച്ചഭാവം..രാവിലെ വിളിച്ചുനര്തിയപ്പോ കണ്ടതിനേക്കാൾ....


അച്ഛന്റെ കയ്യിൽ തൂങ്ങി ആദ്യമായ് നടന്നത് ആ നീളൻ വരാന്തയുടെ അവസാന ക്ലാസ്മുറിക്കു വേണ്ടിയായിരുന്നു.. അന്നറിയില്ലായിരുന്നു അത് ജീവിതത്തിന്റെ ആദ്യമാണെന്ന് പിന്നെ ഒരുപാട് തവണ അതെ വരാന്ത ഓടിയും നടന്നും തീര്ത്തത് സൌഹൃദങ്ങളുടെ പുത്തൻ ലോകം തീര്ക്കാൻ വേണ്ടി ആയിരുന്നു.. ഓരോ മഴത്തുള്ളിയും കൈകുമ്ബിളിലൂടെ ഊര്ന്നുപോകുമ്പോൾ ക്ലാസ്സ്‌ മുറികളും കൂടെ ചില സൌഹൃദങ്ങളും കൂട്ട്പോയി ഇന്നും തിരയുകയാണ്...ഊര്ന്നു പോയവ കൈവെള്ളയിലൊതുക്കാൻ..


ബാല്യം.... ഓർത്തെടുക്കാൻ ശ്രമിക്കുംതോറും ഓർമ്മകളിൽ നിന്നും വഴുതിപ്പോകുന്ന,ഇന്നലെ എന്റെ സ്വന്തമായിരുന്ന, ഇന്ന് മറ്റാരുടെയോ സ്വന്തമായസുവര്ന്നകാലം.. മനസ്സ്പിടയുന്ന നിമിഷങ്ങളിലൊക്കെ മോഹിച്ചു പോകുന്നു , ആ ബാല്യം തിരികെ കിട്ടിയിരുന്നെങ്കിൽ.. മൂവാണ്ടന് മാവിൽ ഒരിക്കൽകൂടി കൂട്ടുകാരോടൊത്ത് കല്ലെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ... ഒരു തവണകൂടി കിങ്ങിണി പശുവിനു പൊട്ടുകുത്താൻ കഴിഞ്ഞെന്കിൽ.. പാടവരമ്പിലെ തുമ്പികളെ കല്ലെടുപ്പികാൻ സാധിച്ചിരുന്നെങ്കിൽ... മറഞ്ഞിരുന്ന വേടനെപ്പോലെ കൌമാരവും യവ്വനവും ആഗ്രഹങ്ങളെ വലയിലോതുക്കി..ശേഷം ഇടുങ്ങിയ കൂടയിലും


2016, ജനുവരി 8, വെള്ളിയാഴ്‌ച

വിടചൊല്ലി അകലുന്ന നിമിഷങ്ങളെ ഓർത്ത് നെടുവീര്പ്പെടരുത്.. നഷ്‌ടമായ അവസരങ്ങളെഓര്ത് ദു:ഖിക്കരുത്.. പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി വാനോളം പറക്കണം.. ഇന്നലെ നഷ്ടപെട്ട അവസരങ്ങൾ നാളെ നമ്മളുടെതാവും ,കൊഴിഞ്ഞു പോയ നിമിഷങ്ങളെക്കൾ മധുരം വരും ദിനങ്ങൾ സമ്മാനിക്കും.. പ്രതീക്ഷകളും സ്വപ്നങ്ങളും സഫലമാവുന്ന ഒരു പുതുവര്ഷം കൂടി ആശംസിക്കുന്നു....


പ്രണയമെന്ന മൂന്നക്കത്തിനുമേല് നീ എന്ന ഒറ്റസംഖ്യ ചെര്ന്നുണ്ടായതാണ് വിരഹമെന്ന ശിഷ്ടം


നിന്നെക്കുറിച്ചെഴുതാൻ പേനയെടുക്കുമ്പോള് വാക്കുകള് വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...


നിന്റെ ഓര്മ്മകളെന്നും മേഘങ്ങൾക്കിടയിൽ മറയാത്ത ചന്ദ്രനെപ്പോലെ ആയിരുന്നു.. തുളസിയില തിരുകിയ നീളൻ മുടിയും, മഷിയെഴുതിയ വലിയ കണ്ണുകളും , തുളസിത്തറയിൽ നിന്നോടൊപ്പം വിളക്ക് വെച്ചതും, അമ്പലക്കുളത്തിലെ പായലുകൾക്കിടയിൽ നിന്നും നീ എനിക്കായ് ഇറുത്ത നീലംബരിയും... എല്ലാം... ചിലപ്പോൾ ഇതൊരു ഒര്മ്മപെടുത്തലാവാം.. നടന്നു തീർത്ത ഇടവഴികളിലൂടെ യുള്ള ഒരു തിരിച്ചുപോക്ക്.. അല്ലെങ്കിൽ ഇനിയുള്ള യാത്രയുടെ വഴികാട്ടി...


കുത്തഴിഞ്ഞു തുടങ്ങിയ ഓര്മ്മകളുടെ താളുകളെ മനസിന്റെ പട്ടടയിൽ കൊള്ളിവെച്ച് പിന്തിരിഞ്ഞു നടക്കുമ്പോഴും തീ നാളങ്ങല്ക്കിടയിൽ ആരൊക്കെയോ കണ്ണുനീരോഴുക്കുന്നു..


എന്നിലേക്ക്‌ പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയിലും നിന്റെ രൂപം തെളിയുന്നു.... തണുത്തുറഞ്ഞ ഡിസംബറിലെ ഇരുണ്ട രാത്രികളിൽ നിന്റെ ഓർമ്മകളിൽ ഹൃദയം തീ കായുന്നു.. ഒരു പുകമറയ്ക്കപ്പുറം വസന്തം പീലി വിടര്തുമ്പോൾ എന്നിൽ നീ പാകിയ നോവിന്റെ വിത്തുകൾ തളിർത്തുടി തുടങ്ങിയിരിക്കുന്നു.. ഹൃദയം പിഴിഞ്ഞൊഴുക്കിയ ഓരോ തുള്ളി രക്തവും നിന്റെ വിടവാങ്ങലിന് വഴിയൊരുക്കുന്നു.. പാതി തെളിഞ്ഞ ഇടനാഴിയിൽ പെയ്തുതോര്ന്ന മഴയുടെ നിനവിലും നീ പകുത്തുനല്കിയ സ്വപ്നങ്ങൾക്കൊപ്പം ഒരു പുതുവസന്തം ഞാൻ കെട്ടിപ്പടുക്കും..


കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...