2018, ഫെബ്രുവരി 11, ഞായറാഴ്‌ച

ഓർമ്മകളിലേക്ക് ഓടിയൊളിക്കുന്നുണ്ട്.. നീയെന്ന ഒറ്റ മന്ദാരം..

അളന്നു തൂക്കി പങ്കിട്ടെടുത്ത സ്നേഹത്തിൽ ഞാൻ മായം ചേർത്തെന്നു നിന്റെ കോടതി വിധി..!!

ഇന്നലെയും വന്നിരുന്നു ഞാൻ.. നീ നല്ല ഉറക്കമായിരുന്നു.. ആ ചുവന്ന റോസാപ്പൂ നിനക്കുള്ളതാണ്

ആവർത്തനം വിരസതയാവാറുണ്ട്.. എങ്കിലും "നീ" യെന്ന ഒറ്റയക്ഷരം മടുപ്പിക്കാറില്ല എന്നെ

ഒരു പ്രണയമുണ്ടായിരുന്നു.. ഒഴിഞ്ഞ നെറുകയിൽ ആരോ.ചാർത്തിയ സിന്ദൂരത്തോടൊപ്പം പൊടിഞ്ഞു പോയ ഒന്ന്

"നമ്മൾ" വിഘടിച്ച് നീയും ഞാനും ആയൊപ്പാഴാണ് കൈകോർത്ത് നടന്ന നാളുകൾ തികട്ടിവന്നതൊക്കെയും

ചരടിൽ കോർത്ത് കൊണ്ട് നടന്നപ്പോഴായിരുന്നില്ല പൊട്ടിയപ്പോഴായിരുന്നു ഓർമ്മകൾ കൊണ്ട് കെട്ടിയിടേണ്ടി വന്നത്.. അവിടെയും ഏച്ചുകെട്ടുകൾ തമ്മിലടി കൂടുന്നുണ്ട്

ആർഭാടങ്ങളുടെ അകമ്പടിയില്ലാതെ.. പരിവാരങ്ങളില്ലാതെ.. നീ ഇറങ്ങിപ്പോകുന്നു.. തിരി തെളിച്ചു തന്നവരുടെ മുന്നിലൂടെ... അഴിച്ചു വെച്ച ഒരുതരി പൊന്നു സാക്ഷി.. യോജിച്ചു പോവാൻ ആവില്ലത്രേ

പാതി എഴുതി വെച്ച പുസ്തകത്താളുകളുടെ അവസാന പേജിലാണ് നിന്റെ പേര്.. പറയാത്തിറങ്ങി പോയാലും മറ്റൊന്ന് ചേർക്കാനിനി ഒരിടം ബാക്കിയില്ല..

കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...